കാലം വരുന്നത് മരുഭൂമിയിൽ നിന്നുമാവണം.
തൊഴിൽ പഠിച്ചത് മരുഭൂമിയിലെ കൊള്ളക്കാരിൽ നിന്നുമാവണം
കനിവിന്റെ അറകളൊന്നും ചോർന്നൊലിക്കാതെ
ബലമായി മണിക്കൂറുകളെ കവർച്ച ചെയ്യണമെങ്കിൽ
മറ്റാര് ഗുരുവായാലാണ് സാധ്യമാവുക ?
കൊള്ള ആസൂത്രിതമായാണ്
ആദ്യം
കാണാമറയത്തിരുന്ന്
ഓർമ്മ പുരട്ടിയ ഒരമ്പ് നെഞ്ചിലേയ്ക്കയക്കുന്നു.
ബാക്കി എളുപ്പമാണ്
ഒരായിരം കടത്തുവള്ളങ്ങൾ അരികിലെത്തുന്നതോ
പുറം കടലിലേയ്ക്ക് കടത്തിക്കൊണ്ടുപോകുന്നതോ
പിന്നെ നമ്മൾ അറിയില്ല.
മിഴികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രിയപ്പെട്ടവന്
ചെമ്പകപ്പൂക്കളിൽ പ്രണയലേഖനമെഴുതി
കാറ്റിനെ ഏൽപ്പിക്കുന്ന പ്രണയിനിയെപ്പോലെ...
ഒടുവിൽ ചതി തിരിച്ചറിഞ്ഞ്
പിറ്റേന്നത്തെ പരീക്ഷയുടെ കാര്യം പറഞ്ഞ്
കടത്തുകാരനെ ഭീഷണിപ്പെടുത്തി
തിരകെയെത്തുമ്പോൾ
കാത്തുവച്ചിരുന്ന മണിക്കൂറുകൾ മോഷണം പോയിട്ടുണ്ടാകും.
നോട്ടുബുക്കിന്റെ ആദ്യതാളിൽ നിന്ന്
മഴ അക്ഷരമെടുത്തതറിയാതിരിക്കാൻ
കാറ്റ് അവസാനത്തെ താളെടുത്തുവച്ചിട്ടുണ്ടാകും
തുറന്നുവച്ച മഷിപ്പേന എഴുതാനോങ്ങിയ വാക്കുകൾ
ഉണങ്ങിപ്പോയിട്ടുണ്ടാകും.
കൂട്ടുകാരിയെ കാണാൻ
ജനലിൽപ്പിടിച്ചുകയറുന്നതിനിടയിൽ
കാൽത്തട്ടിവീണുപൊട്ടിയ കണ്ണടയിലേയ്ക്ക് നോക്കി നോക്കിയിരുന്ന്
കുറിഞ്ഞപ്പൂച്ച ഉറങ്ങിയിട്ടുണ്ടാകും.
കട്ടെടുക്കപ്പെട്ട മണിക്കൂറുകളെയും
ഇനിയും മറിക്കാത്ത താളുകളെയും താരതമ്യം ചെയ്ത്
പരീക്ഷയോർത്ത് പേടിച്ചുകൊണ്ട്
എന്റെ ലോകത്തിൽ
ഞാൻ മാത്രം
നഷ്ടപ്പെട്ടിട്ടുണ്ടാകും.
ഓർമ്മകൾ മണിക്കൂറുകൾ മോഷ്ടിക്കുന്നതെങ്ങനെ?-ഒരു അനുഭവക്കുറിപ്പ്
കാലം വരുന്നത് മരുഭൂമിയിൽ നിന്നുമാവണം.
തൊഴിൽ പഠിച്ചത് മരുഭൂമിയിലെ കൊള്ളക്കാരിൽ നിന്നുമാവണം
കനിവിന്റെ അറകളൊന്നും ചോർന്നൊലിക്കാതെ
ബലമായി മണിക്കൂറുകളെ കവർച്ച ചെയ്യണമെങ്കിൽ
മറ്റാര് ഗുരുവായാലാണ് സാധ്യമാവുക ?
കൊള്ള ആസൂത്രിതമായാണ്
ആദ്യം
കാണാമറയത്തിരുന്ന്
ഓർമ്മ പുരട്ടിയ ഒരമ്പ് നെഞ്ചിലേയ്ക്കയക്കുന്നു.
ബാക്കി എളുപ്പമാണ്
ഒരായിരം കടത്തുവള്ളങ്ങൾ അരികിലെത്തുന്നതോ
പുറം കടലിലേയ്ക്ക് കടത്തിക്കൊണ്ടുപോകുന്നതോ
പിന്നെ നമ്മൾ അറിയില്ല.
മിഴികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രിയപ്പെട്ടവന്
ചെമ്പകപ്പൂക്കളിൽ പ്രണയലേഖനമെഴുതി
കാറ്റിനെ ഏൽപ്പിക്കുന്ന പ്രണയിനിയെപ്പോലെ...
ഒടുവിൽ ചതി തിരിച്ചറിഞ്ഞ്
പിറ്റേന്നത്തെ പരീക്ഷയുടെ കാര്യം പറഞ്ഞ്
കടത്തുകാരനെ ഭീഷണിപ്പെടുത്തി
തിരകെയെത്തുമ്പോൾ
കാത്തുവച്ചിരുന്ന മണിക്കൂറുകൾ മോഷണം പോയിട്ടുണ്ടാകും.
നോട്ടുബുക്കിന്റെ ആദ്യതാളിൽ നിന്ന്
മഴ അക്ഷരമെടുത്തതറിയാതിരിക്കാൻ
കാറ്റ് അവസാനത്തെ താളെടുത്തുവച്ചിട്ടുണ്ടാകും
തുറന്നുവച്ച മഷിപ്പേന എഴുതാനോങ്ങിയ വാക്കുകൾ
ഉണങ്ങിപ്പോയിട്ടുണ്ടാകും.
കൂട്ടുകാരിയെ കാണാൻ
ജനലിൽപ്പിടിച്ചുകയറുന്നതിനിടയിൽ
കാൽത്തട്ടിവീണുപൊട്ടിയ കണ്ണടയിലേയ്ക്ക് നോക്കി നോക്കിയിരുന്ന്
കുറിഞ്ഞപ്പൂച്ച ഉറങ്ങിയിട്ടുണ്ടാകും.
കട്ടെടുക്കപ്പെട്ട മണിക്കൂറുകളെയും
ഇനിയും മറിക്കാത്ത താളുകളെയും താരതമ്യം ചെയ്ത്
പരീക്ഷയോർത്ത് പേടിച്ചുകൊണ്ട്
എന്റെ ലോകത്തിൽ
ഞാൻ മാത്രം
നഷ്ടപ്പെട്ടിട്ടുണ്ടാകും.
Subscribe to:
Post Comments (Atom)

1 comment:
കട്ടെടുക്കപ്പെട്ട മണിക്കൂറുകളെയും
ഇനിയും മറിക്കാത്ത താളുകളെയും താരതമ്യം ചെയ്ത്
പരീക്ഷയോർത്ത് പേടിച്ചുകൊണ്ട്
എന്റെ ലോകത്തിൽ
ഞാൻ മാത്രം
നഷ്ടപ്പെട്ടിട്ടുണ്ടാകും.
Post a Comment