Saturday, 2 January 2010

ഓർമ്മവേട്ട....

ഓർമ്മ ഒരു മരമായിരുന്നെങ്കിൽ
അടിവേര്‌ പറിച്ചുകളഞ്ഞിട്ട്‌
വസന്തത്തിന്‌ ഉപരോധമേർപ്പെടുത്തി
മുളപൊട്ടലുകളുടെ അവസാനസാധ്യതകളെയും നിഷേധിക്കാമായിരുന്നു.

ഓർമ്മ ഒരു മഴയായിരുന്നെങ്കിൽ
കാളമേഘങ്ങളെ നാടുകടത്തി
വിയർക്കരുതെന്ന്‌ കടലിന്‌ താക്കീത്‌ കൊടുത്ത്‌
മരപ്പെയ്ത്തെന്ന സ്വപ്നത്തെപ്പോലും തച്ചുടയ്ക്കാമായിരുന്നു.

ഓർമ്മ ഒരു കടലായിരുന്നെങ്കിൽ
ജീവിതത്തിന്റെ ക്ഷുഭിതസൂര്യന്‌ അധിനിവേശത്തിനേൽപ്പിച്ചുകൊടുത്തിട്ട്‌
ഘനീഭവിക്കലുകളും മഴകളും തടഞ്ഞ്‌
ഭൂമിയിലേത്‌ വറ്റിത്തീരുന്നതും
സൂര്യനുചുറ്റുമൊരു കടലുണ്ടാകുന്നതും
കാത്തിരുന്ന്‌ കാലം കഴിക്കാമായിരുന്നു.

ഓർമ്മ ഒരു നിലാവായിരുന്നെങ്കിൽ
കൂമ്പാൻ തുടങ്ങുന്ന ആമ്പലിനുള്ളിൽ
അവശേഷിക്കുന്ന പ്രണയഭൂമിക അളക്കാനയച്ചിട്ട്‌
ആമ്പലിനോട്‌
ഇനിയൊരിക്കലും വിരിഞ്ഞുപോകരുതെന്ന്‌
ഉത്തരവിട്ട്‌ സ്വസ്ഥമാവാമായിരുന്നു.

പക്ഷേ, എന്തുചെയ്യാം?
ഓർമ്മ മരമോ മഴയോ കടലോ നിലാവോ ആയിരുന്നില്ല
ഓർമ്മ സൂര്യന്റെ പൊള്ളലായിരുന്നു
അമാവാസിയുടെ ഇരുട്ടായിരുന്നു
മകരമഞ്ഞിന്റെ കുളിരായിരുന്നു.

ആപേക്ഷികമായ പെരുംഭാരങ്ങൾ
ഓർമ്മ ചുമക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട്‌
ഉച്ചക്കഞ്ഞിക്കായി മാത്രം ക്ലാസ്സിലെത്തി
ഉത്തരങ്ങൾക്കുവേണ്ടി ആകുലപ്പെടുന്ന സ്കൂൾ കുട്ടിയെപ്പോലെ
ചോദ്യങ്ങളുമായെത്തുന്ന ഓർമ്മകൾക്കുമുന്നിൽ
തലകുനിച്ചുനിൽക്കേണ്ടിവരുന്നു.
എന്നിട്ട്‌,
കുറേശകാരങ്ങൾക്കുശേഷം
പിന്തിരിഞ്ഞുനോക്കാതെ
ക്ലാസ്സിനു പുറത്തുപോയി
നെടുവീർപ്പിടേണ്ടി വരുന്നു..
പുറങ്കൈ കൊണ്ട്‌ കവിളുതുടയ്ക്കേണ്ടിവരുന്നു...ഓർമ്മ ഒരു മരമായിരുന്നെങ്കിൽ
അടിവേര്‌ പറിച്ചുകളഞ്ഞിട്ട്‌
വസന്തത്തിന്‌ ഉപരോധമേർപ്പെടുത്തി
മുളപൊട്ടലുകളുടെ അവസാനസാധ്യതകളെയും നിഷേധിക്കാമായിരുന്നു.

ഓർമ്മ ഒരു മഴയായിരുന്നെങ്കിൽ
കാളമേഘങ്ങളെ നാടുകടത്തി
വിയർക്കരുതെന്ന്‌ കടലിന്‌ താക്കീത്‌ കൊടുത്ത്‌
മരപ്പെയ്ത്തെന്ന സ്വപ്നത്തെപ്പോലും തച്ചുടയ്ക്കാമായിരുന്നു.

ഓർമ്മ ഒരു കടലായിരുന്നെങ്കിൽ
ജീവിതത്തിന്റെ ക്ഷുഭിതസൂര്യന്‌ അധിനിവേശത്തിനേൽപ്പിച്ചുകൊടുത്തിട്ട്‌
ഘനീഭവിക്കലുകളും മഴകളും തടഞ്ഞ്‌
ഭൂമിയിലേത്‌ വറ്റിത്തീരുന്നതും
സൂര്യനുചുറ്റുമൊരു കടലുണ്ടാകുന്നതും
കാത്തിരുന്ന്‌ കാലം കഴിക്കാമായിരുന്നു.

ഓർമ്മ ഒരു നിലാവായിരുന്നെങ്കിൽ
കൂമ്പാൻ തുടങ്ങുന്ന ആമ്പലിനുള്ളിൽ
അവശേഷിക്കുന്ന പ്രണയഭൂമിക അളക്കാനയച്ചിട്ട്‌
ആമ്പലിനോട്‌
ഇനിയൊരിക്കലും വിരിഞ്ഞുപോകരുതെന്ന്‌
ഉത്തരവിട്ട്‌ സ്വസ്ഥമാവാമായിരുന്നു.

പക്ഷേ, എന്തുചെയ്യാം?
ഓർമ്മ മരമോ മഴയോ കടലോ നിലാവോ ആയിരുന്നില്ല
ഓർമ്മ സൂര്യന്റെ പൊള്ളലായിരുന്നു
അമാവാസിയുടെ ഇരുട്ടായിരുന്നു
മകരമഞ്ഞിന്റെ കുളിരായിരുന്നു.

ആപേക്ഷികമായ പെരുംഭാരങ്ങൾ
ഓർമ്മ ചുമക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട്‌
ഉച്ചക്കഞ്ഞിക്കായി മാത്രം ക്ലാസ്സിലെത്തി
ഉത്തരങ്ങൾക്കുവേണ്ടി ആകുലപ്പെടുന്ന സ്കൂൾ കുട്ടിയെപ്പോലെ
ചോദ്യങ്ങളുമായെത്തുന്ന ഓർമ്മകൾക്കുമുന്നിൽ
തലകുനിച്ചുനിൽക്കേണ്ടിവരുന്നു.
എന്നിട്ട്‌,
കുറേശകാരങ്ങൾക്കുശേഷം
പിന്തിരിഞ്ഞുനോക്കാതെ
ക്ലാസ്സിനു പുറത്തുപോയി
നെടുവീർപ്പിടേണ്ടി വരുന്നു..
പുറങ്കൈ കൊണ്ട്‌ കവിളുതുടയ്ക്കേണ്ടിവരുന്നു...

No comments: